NEWS UPDATE

6/recent/ticker-posts

വീട്ടമ്മയുടെ പരിശോധനാ ഫലം 18-ാം തവണയും പോസിറ്റീവ്

പത്തനംതിട്ട: കോവിഡ് -19 പിടിപെട്ടു കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62കാരിയുടെ പരിശോധനാ ഫലം 18-ാം തവണയും പോസിറ്റീവ്. വടശേരിക്കര ചെറുകുളഞ്ഞി സ്വദേശിയാണ് കഴിഞ്ഞ മാര്‍ച്ച് ഒമ്പതു മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മാര്‍ച്ച് പത്തിന് ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചു.[www.malabarflash.com]

സംസ്ഥാനത്തുതന്നെ കോവിഡ് സ്ഥിരീകരിച്ച് ഇത്രയധികം കാലം ചികിത്സയിലുള്ളത് ഇവര്‍ മാത്രമാണ്. ഇറ്റലിയില്‍നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളുടെ സമ്പര്‍ക്കപട്ടികയില്‍ പെട്ടതാണ് വീട്ടമ്മ. ഇവർക്കും ഇരുപത്തെട്ടുകാരിയായ മകള്‍ക്കുമാണ് രോഗം പിടിപെട്ടത്. 31ന് മകളുടെ പരിശോധനാഫലം നെഗറ്റീവായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

അതേസമയം, ഇത്രയും നീണ്ട കാലയളവിൽ പോസീറ്റീവ് ആയി നിൽക്കുന്ന വീട്ടമ്മയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ ആരംഭിച്ച് 28 ദിവസങ്ങള്‍ പിന്നിടുന്നതോടെ സംസ്ഥാനത്തുതന്നെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയും. സംസ്ഥാനത്തേക്കുള്ള വ്യോമ, റെയില്‍ ഗതാഗതം നിലനിന്നിരുന്ന അവസാനദിനം വരെയും എത്തിയവരെയാണ് 14 മുതല്‍ 28 ദിവസം വരെ ക്വാറന്‍റൈനിലാക്കിയിരുന്നത്. എന്നാല്‍, നിരീക്ഷണ കാലാവധി കഴിഞ്ഞും പലരിലും കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗം പിടിപെട്ടവരുടെ സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരും ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരുമൊക്കെ നിരീക്ഷണത്തില്‍ തുടരും. സംസ്ഥാനത്തെ ഹോട്ട്‌ സ്‌പോട്ട് മേഖലകളിലേക്ക് അന്തര്‍ജില്ലാ യാത്ര നടത്തിയവരെയും പല ജില്ലകളിലും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Post a Comment

0 Comments