NEWS UPDATE

6/recent/ticker-posts

പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡുകള്‍ സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തു


പെരിയ: ഇരട്ടകൊലപാതകം നടന്ന പെരിയയിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച വൈകീട്ട് ബ്രാഞ്ച് യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം ലോക്കൽ സെക്രട്ടറിയും ഇരട്ടകൊലപാതക കേസിൽ പ്രതിയുമായ ബാലകൃഷ്ണനെ കല്ല്യോട്ട് തടഞ്ഞുവെന്ന സംഭവത്തിൽ നടന്ന പ്രതിഷേധ പ്രകടനമായെത്തിയവർ പെരിയയിലെ കോൺഗ്രസിന്റെ  ബസ്സ്റ്റോപ്പുകൾ തകർത്തു. 

പെരിയ സർവീസ് സഹകരണ ബാങ്കിന് നേരെ കല്ലേറുണ്ടായി.
സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പെരിയയിലും കല്ല്യോട്ടും വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

2019 ഫെബ്രുവരിയിലാണ് കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊലചെയ്യപ്പെട്ടത്. കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് പെരിയയിൽ വീണ്ടും അക്രമസംഭവങ്ങൾ ഉടലെടുത്തിരിക്കുന്നത്. 

കൊലപാതകത്തെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ കോൺഗ്രസുകാർ തകർത്ത പെരിയയിലെ പാർട്ടി ഓഫീസ് പുതുക്കിപണിതിരുന്നു. കഴിഞ്ഞദിവസം പി. ജയരാജൻ ആണ് ഈ ഓഫീസ് ഉദ്ഘാടനം നടത്തിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് അക്രമ സംഭവമുണ്ടായത്. ലോക്കൽ സെക്രട്ടറിയെ തടഞ്ഞുവെച്ചതും ഈ വിവരമറിഞ്ഞ് കല്ല്യോട്ട് പോകുകയായിരുന്ന സി.പി.എം പ്രവർത്തകരായ മൂന്ന് പേരെ പെരിയയിലെ ഒരു സംഘം തടയാൻ ശ്രമിച്ചതുമാണ് പ്രകടനത്തിനിടെ ബസ്സ്റ്റോപ്പ് തകർക്കാനിടയാക്കിയതെന്നാണ് സി.പി.എം. നേതാക്കൾ പറയുന്നത്. 

സി.പി.എം ലോക്കൽ സെക്രട്ടറിയെ തടഞ്ഞുവെച്ചതായി പരാതി ഉണ്ടെന്ന് ബേക്കൽ പോലീസും പറഞ്ഞു. പ്രതിഷേധം പ്രകടനം നടക്കുമ്പോൾ പോലീസ് സാന്നിധ്യത്തിലാണ് സി.പി.എം അക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു

Post a Comment

0 Comments