അങ്ങനെ ചരിത്രത്തിലാദ്യമായി നിറമരുതൂർ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണത്തിലേറി. മുസ്ലിം ലീഗിലെ ഇസ്മായീൽ പത്തമ്പാടിനെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
17 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഒമ്പതു സീറ്റ് നേടി യു.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് വനിത അംഗത്തിന്‍റെ വോട്ട് അസാധുവായി. ഇതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് എട്ടുവീതം വോട്ടുകൾ തുല്യനിലയിലായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.പി.എമ്മിലെ പി.പി. സൈതലവി വിജയിക്കുകയായിരുന്നു.
17 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഒമ്പതു സീറ്റ് നേടി യു.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് വനിത അംഗത്തിന്‍റെ വോട്ട് അസാധുവായി. ഇതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് എട്ടുവീതം വോട്ടുകൾ തുല്യനിലയിലായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.പി.എമ്മിലെ പി.പി. സൈതലവി വിജയിക്കുകയായിരുന്നു.
ആറ് മാസം പൂർത്തിയായതോടെ യു.ഡി.എഫ് അവിശ്വാസം അവതരിപ്പിച്ച് പ്രസിഡന്‍റിനെ പുറത്താക്കി. തുടർന്നാണ് ഇന്ന് വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
0 Comments