NEWS UPDATE

6/recent/ticker-posts

86 പേർക്കു കൂടി കോവിഡ്; ചികിത്സയിലിരിക്കെ മരിച്ച വൈദികന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡ് ആശങ്കയൊഴിയാതെ കേരളം. സംസ്ഥാനത്ത് ചൊവ്വാഴ്ച 86 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.[www.malabarflash.com]

മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസറകോട് ജില്ലയിൽ നിന്നുള്ള ഒൻപത് പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏഴ് പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള ആറ് പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള അഞ്ച് പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 46 പേർ വിദേശത്തുനിന്നും (കുവൈറ്റ്-21, യുഎഇ-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തർ-1, ഒമാൻ-1) 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-9, തമിഴ്നാട്-7, കർണാടക-5, ഡൽഹി-3, ഗുജറാത്ത്-1, രാജസ്ഥാൻ-1) നിന്നും വന്നതാണ്.

12 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേർക്കും മലപ്പുറം ജില്ലയിലെ 4 പേർക്കും കാസറകോട്, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വിതവുമാണ് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.

ഇതിൽ ഗുരുതര ശ്വാസകോശ രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസിന് (77) കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസറകോട് ജില്ലകളിൽ നിന്നുള്ള ഏഴു പേരുടെ വീതവും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള രണ്ടുപേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Post a Comment

0 Comments