എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 3.36 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ശരീരത്തിനകത്തും കാലിന് ചുറ്റും ഒട്ടിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് 501 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. കണ്ണൂർ കസ്റ്റംസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളിൽനിന്ന് സ്വർണം കണ്ടെത്തിയത്. സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 1069 ഗ്രാമും മലപ്പുറം കരേക്കാട് സ്വദേശിയിൽനിന്ന് 854 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്. നാല് പേരിൽ നിന്നായി 5.78 കിലോഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, റഫീഖ് ഹസൻ, കൈലേഷ് ചന്ദ് ധ്യാമ, പ്രേംപ്രകാശ് മീണ, സൗരഭ് കുമാർ, ഇൻസ്പെക്ടർമാരായ ബാദൽ ഗഫൂർ, ചേതൻ ഗുപ്ത, കെ. രാജീവ്, എൻ. റഹീസ്, ടി. മിനിമോൾ, അരവിന്ദ് ഗൂലിയ, സുമൻ ഗോന്ദ്ര, ഹെഡ് ഹവിൽദാർമാരായ എം.എൽ. രവീന്ദ്രൻ, ജമാലുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
0 Comments