NEWS UPDATE

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത മകളെ ഗര്‍ഭിണിയാക്കിയ കാമുകനെതിരെ പരാതി നല്‍കിയ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ ഭാര്യയും മക്കളും അടക്കം 6 പേർ അറസ്റ്റിൽ

ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി എം രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യ ക്തമായത്.[www.malabarflash.com]

ഇതിന്റെ അടി സ്ഥാനത്തില്‍ നടത്തിയ അ ന്വേഷണത്തില്‍ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറുപേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി
രാമകൃണന്റെ ഭാര്യ തമ്പായി മക്കളായ രാജി, രാധിക, അയല്‍വാസികളായ സനില്‍ (19), മഹേഷ് (19) എന്നിവരെയും പ്രായ പൂര്‍ത്തിയാകാത്ത ഒരാളെയും ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു. 

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് കാമുകന്‍ ഗര്‍ഭിണിയാക്കിയെതിനെ കുറിച്ച് ഭാര്യയുടെയും മക്കളുടെയും വാക്ക് കേള്‍ക്കാതെ പോലീസില്‍ പരാതി കൊടുത്ത് മകളുടെ കാമുകനെ പ്രതിയാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ ശല്യം ഒഴിവാക്കാനാണ് രാമകൃഷ്ണണനെ ഭാര്യയും മക്കളും കാമുകനും അയല്‍ക്കാരും ചേര്‍ന്ന് കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയത്. 

കൊല നടത്തിയ ശേഷം ശേഷം തൊട്ടടുത്ത ഒരുമന്ത്രവാദിയുടെ വീട്ടില്‍ ചെന്ന് സംഭവം വിവരിച്ച ശേഷം ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതിവിധി പറഞ്ഞു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിവിധിപറഞ്ഞുതരാമെന്ന് പറഞ്ഞ് ഇവരെ തിരിച്ചയച്ച മന്ത്രവാദി ഫാണ്‍ ചെയ്ത് നാട്ടില്‍ വിവ രമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണന്റെ മൃതദേഹം വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ അകലെ കാട്ടിനകത്ത് കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ പാടും കാണപ്പെട്ടു. മരണത്തില്‍ സംശയമുയര്‍ന്നതോടെ മൃതദേഹം ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമായി. 

തോര്‍ത്ത് മുണ്ട് കഴുത്തില്‍ മറുക്കിയതിനാലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയ തോടെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായത്. 

ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ പി രാജേഷിന്റെ മേല്‍നോട്ടത്തില്‍ എസ് ഐമാരായ കെ പി രമേശന്‍, കുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പും നടത്തിയിരുന്നു. 

തിങ്കളാഴ്ച രാത്രി 10 മണിയോടെ വീടിന്റെ ഉമ്മറത്ത് മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്ന രാമകൃഷ്ണനെ ഭാര്യ തമ്പായിയും അയല്‍ വാസിയായ കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേരും ചേര്‍ന്ന് സാരികൊണ്ട് കഴുത്തില്‍ കുരുക്കിട്ട് വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മരണ മുറപ്പിച്ച ശേഷം രാത്രി 12 മണിയോടെ തൊട്ടടുത്തുള്ള വനപ്രദേശത്ത് മൃതദേഹം തള്ളുകയാണുണ്ടായത്.

Post a Comment

0 Comments