NEWS UPDATE

6/recent/ticker-posts

ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ തയ്യാറായില്ല - യോഗി ആദിത്യനാഥ്

കാസർകോട്: ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് സാധിച്ചില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാസർകോട്ട് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


2009-ൽ കേരളത്തിലെ നീതിപീഠം കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിർമാണമോ നടത്തിയില്ല. എന്നാൽ ഉത്തർപ്രദേശിൽ ശക്തമായ നിയമം നടപ്പാക്കി.

ലൗജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സർക്കാർ നടപടികൾ സ്വീകരിച്ചില്ല. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കേരളത്തിന് ഭാരതീയ ജനതാ പാർട്ടിയുടെ ആവശ്യമുണ്ട്. ബിജെപി കേവലം സമൃദ്ധി മാത്രമല്ല ഓരോ പൗരനും സുരക്ഷിതത്വം സംബന്ധിച്ച ഗ്യാരണ്ടിയും ഉറപ്പുനൽകുന്നു.

കേരളത്തിന്റെ ഉളളിൽ ഇവിടുത്തെ ഇപ്പോഴത്തെ സർക്കാർ ജനങ്ങളുടെ വികാരങ്ങൾ വെച്ച് കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണ്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.

കേരളത്തിൽ സിപിഎമ്മിന്റെ സർക്കാരാണെങ്കിലും അതിനുമുമ്പ് കോൺഗ്രസിന്റെ സർക്കാർ ആണെങ്കിലും നടക്കുന്നത് അഴിമതിയാണ്.തങ്ങളുടെ രാഷ്ട്രീയ സ്വാർഥതകൾക്ക് വേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവർ ശ്രമിച്ചിട്ടുളളതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.



ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും ഭൂമിയായ കേരളത്തിന് കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് യോഗി ആദിത്യനാഥ് പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ ഭൂമിയിൽ നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ അനുഭൂതി ഉണ്ടാകാറുണ്ട്. കാരണം മുഴുവൻ ഭാരതത്തിന്റെയും ഏകതയിലും അഖണ്ഡതയിലും കേരളത്തിന്റെ ഒരുപാട് സംഭാവനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments