തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് പേർ നേരത്തെ സുഖം പ്രാപിച്ചതാണ്. [www.malabarflash.com]
മലപ്പുറം, കാസർകോട് ജില്ലകളിൽ ആദ്യമായാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നുപേരും വിദേശത്തുനിന്ന് മടങ്ങിയെത്തിയവരാണ്. കാസർകോട് സ്വദേശി ദുബൈയിൽനിന്നാണെത്തിയത്. മലപ്പുറത്തുള്ളവരിൽ ഒരാൾ ദുബൈയിൽനിന്നും രണ്ടാമെത്തയാൾ സൗദിയിൽനിന്നുമാണ് വന്നത്. ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ വെച്ചതായിരുന്നു.
ആകെ 12470 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇതിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്. ഇന്ന് 72 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2297 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 1693 പേർക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.
സർവകക്ഷി നേതാക്കളുടെ പിന്തുണ സർക്കാർ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നതായി മുഖ്യമന്ത്രി പറഞ്ഞു. രോഗഭീഷണിയെ ഒറ്റക്കെട്ടായി നേരിടണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
രോഗബാധിതരുടെയും നിരീക്ഷണത്തിൽ പ്രവേശിക്കുന്നവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലടക്കം ക്രമീകരണങ്ങൾ കർക്കശമാക്കി. വൈറസ് ബാധിത രാജ്യങ്ങളിൽനിന്ന് മടങ്ങുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർക്കും പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തും. പോലീസിൻറെ നേതൃത്വത്തിലാണ് ഇവരെ വീട്ടിലെത്തിക്കുക. രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നിലവിലെ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
ആഭ്യന്തര യാത്രക്കാരെയും വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയരാക്കും. വിദേശത്തേക്ക് പോകുന്നവരെ സ്ക്രീനിങ്ങിന് വിധേയമാക്കുമെന്ന കാര്യം വിമാനത്താവള അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും. ഐ.എം.എയുടെ സഹായവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർവിസിൽനിന്ന് വിരമിച്ചവരടക്കം സന്നദ്ധരായവരുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാനും തീരുമാനിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
മലപ്പുറം, കാസർകോട് ജില്ലകളിൽ ആദ്യമായാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നുപേരും വിദേശത്തുനിന്ന് മടങ്ങിയെത്തിയവരാണ്. കാസർകോട് സ്വദേശി ദുബൈയിൽനിന്നാണെത്തിയത്. മലപ്പുറത്തുള്ളവരിൽ ഒരാൾ ദുബൈയിൽനിന്നും രണ്ടാമെത്തയാൾ സൗദിയിൽനിന്നുമാണ് വന്നത്. ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ വെച്ചതായിരുന്നു.
ആകെ 12470 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇതിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്. ഇന്ന് 72 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2297 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 1693 പേർക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.
സർവകക്ഷി നേതാക്കളുടെ പിന്തുണ സർക്കാർ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നതായി മുഖ്യമന്ത്രി പറഞ്ഞു. രോഗഭീഷണിയെ ഒറ്റക്കെട്ടായി നേരിടണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
രോഗബാധിതരുടെയും നിരീക്ഷണത്തിൽ പ്രവേശിക്കുന്നവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലടക്കം ക്രമീകരണങ്ങൾ കർക്കശമാക്കി. വൈറസ് ബാധിത രാജ്യങ്ങളിൽനിന്ന് മടങ്ങുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർക്കും പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തും. പോലീസിൻറെ നേതൃത്വത്തിലാണ് ഇവരെ വീട്ടിലെത്തിക്കുക. രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നിലവിലെ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
ആഭ്യന്തര യാത്രക്കാരെയും വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയരാക്കും. വിദേശത്തേക്ക് പോകുന്നവരെ സ്ക്രീനിങ്ങിന് വിധേയമാക്കുമെന്ന കാര്യം വിമാനത്താവള അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും. ഐ.എം.എയുടെ സഹായവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർവിസിൽനിന്ന് വിരമിച്ചവരടക്കം സന്നദ്ധരായവരുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാനും തീരുമാനിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
0 Comments